ചിത്രപതംഗം
പർണ്ണശാലയാംസമാധിക്കൂടാരത്തിൽ
കർണ്ണങ്ങൾപോലുമില്ലാതെയിരുന്ന നീ
വർണ്ണപ്പതംഗമായിപ്പാറിനടക്കുവാനിന്നീ
വർണ്ണച്ചിറകേകിയതാരാണുശലഭമേ
പുഴുവായിനീയെന്റെതൊടിയിലെ ഇലകളെ
മുഴുവനായ്തിന്നുനടന്നിരുന്നക്കാലത്ത്
എഴുതുവാനെനിക്കൊരുകവിതയുംതോന്നീല
മിഴിവാർന്നചിറകു നിനക്കേകിയതാരാണ്
ഇന്നലെക്കണ്ടനിൻ കൂടപ്പിറപ്പൊരു
കന്നൽ മിഴിയാമവളിലെവർണ്ണങ്ങൾ
നിന്നിലില്ലല്ലോയിതെന്തുമറിമായം
ഇന്നെനിക്കത്ഭുതം നിന്റെയീജീവിതം
ചിത്രങ്ങളിത്രയുമെഴുതുവാനറിയുന്ന
ചിത്രകാരനിന്നെവിടെനിന്നെത്തിയോ
എത്രചിന്തിച്ചിട്ടുമെന്മനതാരിൽ നൂലറ്റ
ചിത്രപതംഗമായിപാറുന്നുനിന്നെപ്പോൽ
കേമനാംക്രൂരകാട്ടാളനാണോനീ
മാമുനിമാരാൽ മരാമരംചൊല്ലിയോൻ
സമാധിയാംവാത്മീകംവിട്ടിറങ്ങിയെൻ
രാമായ്ച്ചിടാൻ കിളിപ്പാട്ട്പാടിയോനോ
ഇരുവ്യക്തിയായൊരുജീവിതത്തിൽനീ
മരുവുന്നതെങ്ങനെയെന്നുകാട്ടി
വരണമെന്നുമ്മറക്കോലായിലെന്നും നീ,
കരുതിയിരിക്കണേ കുലനാശമാവാതെ.
- കലാവല്ലഭൻ
.....................................................
Tuesday, February 1, 2011
Sunday, January 2, 2011
ഉടലും തലയും
ഉടലും തലയും
കണ്ടതു ഞാനിക്കവിതയിലൂടെ-
കുറിച്ചീടുന്നതുമെങ്ങനെയെന്നും
കുണ്ഠിതമേറെയെഴുന്നെന്മനമിതിൽ
കണ്ഠമകന്നോരുടലതുകാൺകെ
കണ്ടിട്ടുണ്ടിതുപലകുറിയെങ്കിലും
കാഴ്ചയെനിക്കൊരുകമ്പനമായി
ക്കരളില്പെരുകിപ്പെരുകീട്ടുലയിൽ
കല്ക്കരിപോൽനീറിക്കത്തീടുന്നു
ഓർമ്മയിലങ്ങനെതികട്ടീടുമ്പോൾ
ഓമകളുള്ളൊരുതണ്ടുകണക്കെ
ഒരുമയൊടെഴുന്നു നില്പൂ രോമം
ഓർമകൾതൻ രസമാടീടാനായ്
നല്ലൊരുമെയ്യഭ്യാസിയാമവനൊരു
നല്ലെണ്ണയുഴിഞ്ഞൊരുദേഹമ്പോലെ
നാലടിചാടിപുളഞ്ഞതിനാലൊരു
നാരീമണിയവളോടീപിറകെ
കയ്യിലുകരുതിയശീലയെടുത്തവൾ
കണ്ണുമടച്ചവന്തലമേലിട്ടതു
കണ്ടൂകാഴ്ചക്കാരതു ഞെട്ടി
കത്തിയെടുത്തവൾമുന്നോട്ടാഞ്ഞു
പുളയുന്നവനൊരുപ്രാണഭയത്താൽ,
പൂമിഴിയവളുടെകയ്യിൽ കത്തി
പലമൊരുനേരംകളയാതവനുടെ
പിടലിക്കിട്ടൊരുവെട്ടുകൊടുത്തു
കത്തിതിരിച്ചുപിടിച്ചതിനാലെ
കായമതൊന്നായ്തന്നെനിന്നു
കണ്ണുകൾ രണ്ടിലുമിരുളുപരന്നു
കടലിന്തിരപോലുടൽ പിടയുന്നു
കവിളിനുതാഴെക്കുത്തിയിറക്കിയ
കൈവിരലാലവനെ വലിച്ചൊരു
കറുത്തുപരന്നൊരുതടിമേൽ വച്ച്
കത്തിയെടുത്താകണ്ഠമകറ്റി
തലയതിനില്ലൊരനക്കവുമേതും
തലങ്ങനെകിടന്നുപിടക്കുന്നുടലും
തമ്മിൽതമ്മിൽനോക്കിയജനമവർ
തലകളുവെട്ടിച്ചകലെനോക്കി
ഉളുപ്പുകളില്ലാതവളാപിടയും
ഉടലതുചെറുചെറുകഷണമതാക്കി
ഉപ്പിൻപൊടിയതുവിതറീമീതെ
ഉണ്ണിക്കൂടയിലിട്ടുകൊടുത്തു.
തലകളുവെട്ടിച്ചകലെനോക്കിയോർ
തമ്മിൽ വലുതിനെകിട്ടീടാനായ്
തലമുടിവാരി കെട്ടുന്നവളുടെമുന്നിൽ
തൊള്ളതുറന്ന് ഇരന്നീടുന്നു.
തലയ്ക്കുണ്ടോവില ഉടലില്ലാതെ
തങ്ങളിലുടലിന്നുണ്ടൊരിറച്ചിവില
തലകളുവെറുമൊരലങ്കാരത്തിന്
തടിയുള്ളോനിനിതലമതിയല്ലോ.
- കലാവല്ലഭൻ
...........................................................
കണ്ടതു ഞാനിക്കവിതയിലൂടെ-
കുറിച്ചീടുന്നതുമെങ്ങനെയെന്നും
കുണ്ഠിതമേറെയെഴുന്നെന്മനമിതിൽ
കണ്ഠമകന്നോരുടലതുകാൺകെ
കണ്ടിട്ടുണ്ടിതുപലകുറിയെങ്കിലും
കാഴ്ചയെനിക്കൊരുകമ്പനമായി
ക്കരളില്പെരുകിപ്പെരുകീട്ടുലയിൽ
കല്ക്കരിപോൽനീറിക്കത്തീടുന്നു
ഓർമ്മയിലങ്ങനെതികട്ടീടുമ്പോൾ
ഓമകളുള്ളൊരുതണ്ടുകണക്കെ
ഒരുമയൊടെഴുന്നു നില്പൂ രോമം
ഓർമകൾതൻ രസമാടീടാനായ്
നല്ലൊരുമെയ്യഭ്യാസിയാമവനൊരു
നല്ലെണ്ണയുഴിഞ്ഞൊരുദേഹമ്പോലെ
നാലടിചാടിപുളഞ്ഞതിനാലൊരു
നാരീമണിയവളോടീപിറകെ
കയ്യിലുകരുതിയശീലയെടുത്തവൾ
കണ്ണുമടച്ചവന്തലമേലിട്ടതു
കണ്ടൂകാഴ്ചക്കാരതു ഞെട്ടി
കത്തിയെടുത്തവൾമുന്നോട്ടാഞ്ഞു
പുളയുന്നവനൊരുപ്രാണഭയത്താൽ,
പൂമിഴിയവളുടെകയ്യിൽ കത്തി
പലമൊരുനേരംകളയാതവനുടെ
പിടലിക്കിട്ടൊരുവെട്ടുകൊടുത്തു
കത്തിതിരിച്ചുപിടിച്ചതിനാലെ
കായമതൊന്നായ്തന്നെനിന്നു
കണ്ണുകൾ രണ്ടിലുമിരുളുപരന്നു
കടലിന്തിരപോലുടൽ പിടയുന്നു
കവിളിനുതാഴെക്കുത്തിയിറക്കിയ
കൈവിരലാലവനെ വലിച്ചൊരു
കറുത്തുപരന്നൊരുതടിമേൽ വച്ച്
കത്തിയെടുത്താകണ്ഠമകറ്റി
തലയതിനില്ലൊരനക്കവുമേതും
തലങ്ങനെകിടന്നുപിടക്കുന്നുടലും
തമ്മിൽതമ്മിൽനോക്കിയജനമവർ
തലകളുവെട്ടിച്ചകലെനോക്കി
ഉളുപ്പുകളില്ലാതവളാപിടയും
ഉടലതുചെറുചെറുകഷണമതാക്കി
ഉപ്പിൻപൊടിയതുവിതറീമീതെ
ഉണ്ണിക്കൂടയിലിട്ടുകൊടുത്തു.
തലകളുവെട്ടിച്ചകലെനോക്കിയോർ
തമ്മിൽ വലുതിനെകിട്ടീടാനായ്
തലമുടിവാരി കെട്ടുന്നവളുടെമുന്നിൽ
തൊള്ളതുറന്ന് ഇരന്നീടുന്നു.
തലയ്ക്കുണ്ടോവില ഉടലില്ലാതെ
തങ്ങളിലുടലിന്നുണ്ടൊരിറച്ചിവില
തലകളുവെറുമൊരലങ്കാരത്തിന്
തടിയുള്ളോനിനിതലമതിയല്ലോ.
- കലാവല്ലഭൻ
...........................................................
Friday, December 31, 2010
Wednesday, December 1, 2010
തത്വമസി
തത്വമസി
സാമവേദപ്പൊരുളായ തത്വമസീ മന്ത്രത്തെ
സന്നിധിയിൽ പഠിപ്പിക്കും ദേവദേവേശാ..
സ്വാമിമാരും ദേവനുമങ്ങൊന്നാകുംസന്നിധിയിൽ
സ്വാമി ഞാനും ദേവനെന്റെ അയ്യപ്പനാകും
മാലയിട്ടനാൾമുതല്ക്കു മാനസത്തിലൊരുദേവൻ
മാമലമേൽ വാഴുന്നൊരു വ്യാഘ്രവാഹനൻ
മഹിഷത്തെ മലയിൽനിന്നകറ്റിയപോലെന്റെ
മനസ്സിലെ മലിനങ്ങൾ അകറ്റിടേണേ
കാനനത്തിൽ പിറന്ന നീ പന്തളേശപുത്രനായി
കാണിനേരമെന്മനസ്സിൽ വിളങ്ങിടേണേ
കലിയുഗത്തിൽദേവനായത്യാഗമൂർത്തിനിന്നെയിന്ന്
കാനനത്തിൽദർശിച്ചീടാൻ മലകയറുന്നു.
ശരണംതേടി നിൻ നടയിലെത്തിടുവാനെന്റെദേവ
ശരണാഗതവത്സലനീകനിഞ്ഞിടേണമേ
ശരംകുത്തിനിൻശപഥമുറപ്പിച്ചു ഞാൻ വരുമ്പോൾ
ശനിദോഷമകറ്റിടേണേ ഷണ്മുഖസഹജാ..
പുണ്യപാപച്ചുമടുമായിനാളികേരമുടച്ചെന്നെ
പടികയറാൻ കൈത്താങ്ങായെത്തിടേണമേ
പതിവായെന്നുൾക്കണ്ണാൽ കണ്ടിരുന്നരൂപമായ
പരമ്പൊരുളിൻ ദർശനമിതു പരമപുണ്യമേ.
- കലാവല്ലഭൻ
........................
സാമവേദപ്പൊരുളായ തത്വമസീ മന്ത്രത്തെ
സന്നിധിയിൽ പഠിപ്പിക്കും ദേവദേവേശാ..
സ്വാമിമാരും ദേവനുമങ്ങൊന്നാകുംസന്നിധിയിൽ
സ്വാമി ഞാനും ദേവനെന്റെ അയ്യപ്പനാകും
മാലയിട്ടനാൾമുതല്ക്കു മാനസത്തിലൊരുദേവൻ
മാമലമേൽ വാഴുന്നൊരു വ്യാഘ്രവാഹനൻ
മഹിഷത്തെ മലയിൽനിന്നകറ്റിയപോലെന്റെ
മനസ്സിലെ മലിനങ്ങൾ അകറ്റിടേണേ
കാനനത്തിൽ പിറന്ന നീ പന്തളേശപുത്രനായി
കാണിനേരമെന്മനസ്സിൽ വിളങ്ങിടേണേ
കലിയുഗത്തിൽദേവനായത്യാഗമൂർത്തിനിന്നെയിന്ന്
കാനനത്തിൽദർശിച്ചീടാൻ മലകയറുന്നു.
ശരണംതേടി നിൻ നടയിലെത്തിടുവാനെന്റെദേവ
ശരണാഗതവത്സലനീകനിഞ്ഞിടേണമേ
ശരംകുത്തിനിൻശപഥമുറപ്പിച്ചു ഞാൻ വരുമ്പോൾ
ശനിദോഷമകറ്റിടേണേ ഷണ്മുഖസഹജാ..
പുണ്യപാപച്ചുമടുമായിനാളികേരമുടച്ചെന്നെ
പടികയറാൻ കൈത്താങ്ങായെത്തിടേണമേ
പതിവായെന്നുൾക്കണ്ണാൽ കണ്ടിരുന്നരൂപമായ
പരമ്പൊരുളിൻ ദർശനമിതു പരമപുണ്യമേ.
- കലാവല്ലഭൻ
........................
Monday, November 1, 2010
പൊട്ട്
പൊട്ട്
കാഞ്ചീപുരംചേലഞ്ഞൊറിഞ്ഞുടുത്തു
കാഞ്ചനാഭരണങ്ങളേറെയെടുത്തണിഞ്ഞു
മൊഞ്ചുള്ളമുഖാംബുജമാകേമിനുക്കി
തഞ്ചത്തിൽ കണ്ണാടിയിലൊന്നുനോക്കി
കാണുന്നതില്ലാശ്രീവദനാംബുജത്തിൽ
കാണായതൊരപൂർണ്ണരൂപം മാത്രം
പനിമതിപോലുള്ളാമ്മുഖാബുജത്തിങ്കൽ
കനക്കുന്നുകാർമേഘമൂടാപ്പുകൾ
പരതുന്നുചേലാഭരണകാന്തിയാകെ
കുറവൊന്നുമൊരേടവുംകാണ്മതില്ല
മനം നൊന്തമകളെയാശ്വസിപ്പാനമ്മ
തൻ കനകാഭരണങ്ങളഴിച്ചുനല്കി
മാറോടുചേർത്തമ്മപുണർന്നിടുന്നു
നെറുകയിൽ മുത്തങ്ങളേകിടുന്നു
ശോണിമകലർന്നൊരുലലാടഭാഗേ
കാണുന്നുശൂന്യമായിരിപ്പതമ്മ
വെക്കെന്നെടുത്തൊരുപൊട്ടുകുത്തി
അർക്കന്നുദിച്ചപോൽശ്രീപരന്നിടുന്നു
കാലണമതിപ്പുമില്ലാത്തൊരാ
ലാലമമത്തുന്നതശൃംഗാരവസ്തു
ലക്ഷമ്മതിപ്പുളവാമാഭരണങ്ങൾക്കിടം
ലക്ഷണമൊത്തൊരുപൊട്ടിന്നുപിന്നിലോ?
- കലാവല്ലഭൻ
കാഞ്ചീപുരംചേലഞ്ഞൊറിഞ്ഞുടുത്തു
കാഞ്ചനാഭരണങ്ങളേറെയെടുത്തണിഞ്ഞു
മൊഞ്ചുള്ളമുഖാംബുജമാകേമിനുക്കി
തഞ്ചത്തിൽ കണ്ണാടിയിലൊന്നുനോക്കി
കാണുന്നതില്ലാശ്രീവദനാംബുജത്തിൽ
കാണായതൊരപൂർണ്ണരൂപം മാത്രം
പനിമതിപോലുള്ളാമ്മുഖാബുജത്തിങ്കൽ
കനക്കുന്നുകാർമേഘമൂടാപ്പുകൾ
പരതുന്നുചേലാഭരണകാന്തിയാകെ
കുറവൊന്നുമൊരേടവുംകാണ്മതില്ല
മനം നൊന്തമകളെയാശ്വസിപ്പാനമ്മ
തൻ കനകാഭരണങ്ങളഴിച്ചുനല്കി
മാറോടുചേർത്തമ്മപുണർന്നിടുന്നു
നെറുകയിൽ മുത്തങ്ങളേകിടുന്നു
ശോണിമകലർന്നൊരുലലാടഭാഗേ
കാണുന്നുശൂന്യമായിരിപ്പതമ്മ
വെക്കെന്നെടുത്തൊരുപൊട്ടുകുത്തി
അർക്കന്നുദിച്ചപോൽശ്രീപരന്നിടുന്നു
കാലണമതിപ്പുമില്ലാത്തൊരാ
ലാലമമത്തുന്നതശൃംഗാരവസ്തു
ലക്ഷമ്മതിപ്പുളവാമാഭരണങ്ങൾക്കിടം
ലക്ഷണമൊത്തൊരുപൊട്ടിന്നുപിന്നിലോ?
- കലാവല്ലഭൻ
Subscribe to:
Posts (Atom)






