Tuesday, March 1, 2011

വേവലാതി

വേവലാതി


കൊഞ്ചലോടെന്നുമെൻ മുന്നിലെത്തി
കുറുമ്പുകാട്ടുന്നൊരു പൊന്മകളെ

കാലമകന്നിടുന്തോറുമെൻ കണ്ണിലെ
കൃഷ്ണമണികളായ്കാത്തിരുന്നു

കൗമാരം ചിറകായ് മുളച്ചിടുമ്പോൾ
കൂടുവിട്ടലയുവാൻ ആഞ്ഞിടുന്നു

കാറ്റത്തങ്ങാഞ്ചലമൂയലാടുമ്പോൾ
കത്തുന്നുകനലായെന്മനവുമപ്പോൾ

കീടങ്ങളൊക്കെയുമലക്ഷ്യമായി
കാറ്റത്തൊരിരയെ തിരഞ്ഞിടുന്നു

കുത്തൊന്നതേറ്റുകഴിഞ്ഞാലവിടങ്ങൾ
കത്തിയപോൽ കരിതേച്ചിടുന്നു

കണ്ണുകളാലൊന്നുംകാണാനാവില്ലിത്
കാണേണമ്മനക്കണ്ണാൽ വേണം

കൈരളിവാണൊരുമാവേലിചൊല്ലി
കാണേണമേവരേമൊന്നുപോലെ

കാണുന്നിതോയമ്മ പെങ്ങളെയും
കാമംതിളയ്ക്കുന്ന കണ്ണാലാണോ?

കാത്തിടേണയീശ എൻപൊന്മകളെ
കാഴ്ച്ചയുള്ളന്ധന്മാരേറും നാട്ടിൽ.

- കലാവല്ലഭൻ
...........................................................