Wednesday, July 3, 2013

മൂലപ്പെരുമ



 മൂലപ്പെരുമ



ദേവനാരായണ രാജൻ തീർത്തമ്പലപ്പുഴക്കോവിൽ
ദേവനെത്തേടിപ്പോയല്ലോ കരിംകുളത്ത്‌
അർജ്ജുനനു ഭഗവാനങ്ങേകിയ കൃഷ്ണ വിഗ്രഹം
‘കുറിച്ചി’യറിയാതെ കടത്തിപ്പോരുന്നല്ലോ
അന്തിയണഞ്ഞപ്പോളാ,ചമ്പക്കുളത്തെത്തിയ കൂട്ടർ
പന്തിയല്ലിനി യാത്രയെന്നു ശങ്കിച്ചു നിന്നു
രാത്രിയൊന്നു തങ്ങിടുവാൻ മാപ്പിളശ്ശേരിയിലെത്താൻ
മിത്രമായോരിട്ടിത്തൊമ്മനുമില്ലൊരു ശങ്ക
കുരിശുവരയ്ക്കുന്നോന്റെ അകത്തളത്തിൽ ഭഗവാൻ
പരിലസിച്ചീടും വാർത്ത നാട്ടാരറിഞ്ഞു
നേരമൊന്നു പുലർന്നപ്പോൾ നാട്ടാരൊക്കെയൊത്തുകൂടി
പൂരാടം തിരുനാൾ രാജന്നകമ്പടിയായി
ഇമ്പമോടെ പാട്ടുമ്പാടി തമ്പുരാന്റെയൊപ്പം തോണിയിൽ
പമ്പയിലൂടെ ഭഗവാനെ യാത്രയുമാക്കി
എന്നുമിങ്ങനെ  ഭഗവാന്റെ യാത്രയോർമ്മിച്ചീടുവാനായി
വന്നണയുന്ന മിഥുന മൂലത്തിന്നാളിൽ
ചമ്പക്കുളത്താറ്റിലൊരു മതമൈത്രിയുറപ്പിക്കാൻ
തമ്പുരാനും കൂട്ടുനിന്നു, വള്ളംകളിയായി


- കലാവല്ലഭൻ
 

............................................................