ശീവോതി
ഉമ്മറക്കോലായിലന്തിക്കന്നെത്തുമ്പോൾ
ചമ്മട്ടിപോൽ
ചൂലുമായ്നല്പാതി നില്പൂ
ഇമ്മട്ടിലൊക്കെയൊരിക്കലും
നില്പില്ല
ചമ്മിയകത്തേക്കൂളിയിട്ടു ഞാനും
മൂശേട്ടയൊക്കെയും
പുറത്തുനിർത്തീടേണം
വാശിയോടവളൊന്നുരച്ചീടവേ
ഏശാതെ
ഞാനൊന്നെ,ന്നുള്ളിലോതി
മൂശേട്ടയിരിപ്പതു
നിന്നകമേയല്ലോ
കാപട്യമെങ്കിലും
കാട്ടിയൊരീർഷ്യ തൻ
ചാപല്യമൊക്കെയും
നിശബ്ദമായി
വാചാലയാമവൾകേട്ടു
രണഭേരി
വീചിതൻ
നീരാളി പിടിമുറുക്കെ
ആടിയിലന്ത്യമാമന്തിയാണിന്നെന്നു
പാടിയവളെന്നരികിലെത്തി
ചേട്ടപുറത്തും
ശീവോതി അകത്തെന്നും
എട്ടനോടായല്ലാ
ഓതിയെന്നായി
കാര്യങ്ങളൊക്കെ
പറഞ്ഞൊതുക്കീടുവാൻ
ചാരേയിരുന്നവൾ
കരംഗ്രഹിച്ചു
നേരേ
പറയുന്ന കാര്യംഗ്രഹിക്കുവാൻ
കർണ്ണങ്ങൾ
പോരാ,യിന്നെന്നു വന്നോ
നാണം
നടിച്ചവൾ വേദാന്തമോതുന്നു
കാണായതൊക്കെയും
ചേട്ടതൻ ചേഷ്ടകൾ
കാണുവാനെന്നുമായോണ
നിറവിന്നായി
കാണേണമെന്നെ
ശീവോതിയായി
- കലാവല്ലഭൻ
............................................